ചിതൽ തണുപ്പ് നെഞ്ചിൽ പേറിയ ദിനങ്ങളിൽ അവ തിന്നൊടുക്കിയ എന്റെ വേദപുസ്തകങ്ങൾ .തണുപ് ഇരചിരച്ചു കയറുന്നു .മങ്ങിയ റാന്തൽ വെളിച്ചം .വെളിച്ചത്തെക്കാൾ തീവ്രമായ മിനാരതീനുള്ള മുക്രി ഉസ്താദിന്റെ ബാങ്ക് വിളി .അല്ലാഹ് അക്ബർ .....ശബ്ദം മന്ത്രണം പോലെയായി .സുബഹി നമസ്കാരത്തിന്റെ തുടക്കം .മുറിയിൽ ചന്ദനതിരീന്റെ മണം.ഉമ്മാന്റെ ഖുറാൻ പാരായണം ."യാസീൻ വൽഖുറുആനിൽ ഹകീം "........അല്ലാഹ് വലിയവനാണ് ഏകനാണ് .നമസ്കാരം കഴിഞ്ഞെത്തിയ ഉപ്പാ പറഞ്ഞു .ഖയീജാ ..............ഉറക്കെ ഓതുന്നു .ഹ്മ്മ് ...ഉമ്മാ മൂളി.

ഓത്തുപള്ളീൽ പോകാനുള്ള തെയ്യരെടുപ്പിൽ ഉറക്കതീന്നെണീറ്റ ജമാലും ആമിനായും തൊടിയിലെത്തി .മുല്ലപൂന്റെ വാസന .മുത്തുറസൂലിന്റെ വിയർപ്പ് .ഒട്ടേറെ സംശയങ്ങൾ .വിയർപീന്നു പൂവുണ്ടാകുമോ ഇക്കാക്ക ....ജമാല് മിണ്ടുന്നില്ല .മുക്രി ഉസ്താദ് പറഞ്ഞൂല്ലോ ;മുത്തുറസൂലിന്റെ വിയർപീന്നു മുല്ലപൂവുണ്ടായെന്നു .നാവു വടികുന്ന ധൃതിയിൽ അവൻ ഗോഷ്ടി കാട്ടി കൊണ്ട് പറഞ്ഞു ;ആഹ് ... ആയിരിക്കും.അവളും തിരിച്ചു കാണിച്ചു .പിന്നെയവൾ അവന്റെ മേലെ വെള്ളം കോരിയൊഴിച്ച് .ഉമ്മാ ഈ ആമി ............കൂടപിറന്നോര് തമ്മിലാ വഴക്ക് .പൂവരശിന്റെ കമ്പോടിചെടുത്തു കൊണ്ട് ഉമ്മാ പറഞ്ഞു രണ്ടിനേം ഞാനടിച്ചു ശെരിപെടുതും.രണ്ടും കുളിക്കാനോടി .ജമാൽ ഉപ്പാന്റെ തകരപെട്ടീന്നു ഖുറാനും നോട്ട്ബുക്കും എടുതൊറ്റയോട്ടം .
ഉമ്മാ പുറകേ പാഞ്ഞു..എടാ ,എടാ ഓത്തുപള്ളി വിട്ട് പയ്യിനെ പോലെയവിടിവിടെ കറങ്ങി നടകാണ്ടിങ്ങെത്തണം .നീ വന്നിട്ട് വേണമിവിടെ പാല് മേങ്ങാൻ .ഇന്ന് ആയിഷാക്കും ചെക്കനും വിരുന്ന .പിന്നേ ....നാരായണൻമാഷ് പറഞ്ഞിട്ടൊണ്ട് ഉസ്കൂളിലെത്തണമെന്ന് .ഓടുന്നതിനിടയിൽ അവൻ പറഞ്ഞു .

മദ്രസയിൽ അരക്ലാസ്സ് .സാകീർ ഉസ്താദ് പടിപികുന്നു .പറയൂ കുട്ടികളെ അഥബുൻ ; അനുസരണ.കുട്ടികളേറ്റു പറയുന്നു .ഉമ്മുൻ ;ഉമ്മാ .കുട്ടികളെല്ലാവരുമൊന്നിച്ചു .ഉമ്മുൻ എന്നാൽ ഉമ്മാ ......ആമിനാടേ മനസ്സു മുഴുവനും കഴിഞ്ഞു പോയ ആയിശാത്തീടെ നിക്കാഹിന്റെ ഓർമകളാരുന്നു.പതിനഞ്ചു വയസുള്ള ആയിശാത്തി .കയ്യിൽ മൈലാഞ്ചി ... അടുക്കള വാതിലിന്നിപ്പുറത്ത് ഉമ്മയേം ഇളാമ്മയും കൂട്ടുകാരിത്തികളും ഒളിച്ചു നില്കുന്നു.നേരിയ ഓർമവരുന്നു .പിന്നെ മണം.പൊരിച്ച കൊഴീന്റെം റോട്ടീന്റെം രുചി .......നാവിൽ വെള്ളമൂറുന്നു .ഞാൻ അന്ജെണ്ണം തിന്നുപ്പാ ......ജമാൽ പറഞ്ഞു .എന്റെ മുത്തുമോളെത്ര തിന്നടീ ......ഉപ്പാന്റെ ചോദ്യം ;'പത്തെണ്ണം' അവൾ കൊജ്ജലോടെ പറഞ്ഞു .റബ്ബേ പെരുവയറി ഉപ്പാ മൂക്കത്ത് കൈ വെച്ചു .പിന്നെ കൂട്ടച്ചിരി .ദേഹത്തു വന്നു പതിച്ച മഴതുള്ളി ആമിന ഓർമകളീന്നു പിടഞ്ഞെണീറ്റു .
ഇത്തീനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെയായി.ഉമ്മാ ഓതൽ കഴിഞ്ഞു അടുക്കളപുറത്ത് പാത്രം കഴുകുന്നു.ഓത്തുപള്ളീന്ന് തിരികെ വന്നു ചായേം അപ്പോം കഴിചോണ്ടിരുന്നപോ ആയിഷാത്തിയും കെട്ടിയോൻ മുസ്തഫായും എത്തി .വാപ്പ ആയിഷാത്തിടെ ചെക്കനോടായി .അസ്സലാമു അലൈക്കും .ചെക്കൻ വ അലൈകും സലാം .ആയിഷാത്തി വന്നതും ഉമ്മാനേം എന്നേം കെട്ടിപിടിച്ചു .ഉമ്മാ എന്തോ ചെവിയിൽ ചോദിച്ചതും നാണം കൊണ്ട് ആയിശാതി മുഖം പൊത്തി .ആയിഷാത്തിം ചെക്കനും തമാശകൾ പറഞ്ഞു പൊട്ടിചിരിച്ചോണ്ടിരുന്നു .എനിക്ക് ആയിശാത്തി പുത്തനുടുപ്പു കൊണ്ട് വന്നു. വെള്ളെല് പുള്ളികളുള്ളത് .ജമലിക്കാക്കു അത് കേട്ടപ്പോൾ പരിഭവം.ഇത്തീ പോയപ്പോ ഉമ്മാനെ കെട്ടിപിടിച്ചു കരഞ്ഞു .ഉമ്മാന്റെ സഹോദര പുത്രിയാണെങ്കിലും ഉമ്മായ്ക്കും ഉപ്പായ്ക്കും സ്വന്തം മകളെ പോലാരുന്നു ആയിശാത്തി .
ഈ ആയിഷാത്തി എന്തിനാ കരയുന്നെ .ഇത്തിക്ക് എല്ലാരും ഉണ്ടല്ലോ .ഉമ്മ ,ഉപ്പ ,ജമാലിക്ക ,ഞാൻ ,പുതിയ മച്ചാ .ആയിഷാ എണ്ണമെടുത്തു കൊണ്ട് പറഞ്ഞു .ആമിനാക്ക് മാത്രം മച്ചാ ഇല്ല എല്ലെ ഇക്കാക്ക .ആമിനാ പരിഭവം പറഞ്ഞു .ആമിനാക്കും വരും മച്ചാ .അപ്പോ കോയിയെറച്ചീം അരിപ്പത്തിരീം നിക്കാഹ് നമ്മള് പൊടിപൊടിക്കും ഇല്ലേ ഉപ്പാ.മ് ..മ് ...എയ്ക്ക് മയിലാഞ്ചി ഇടാല്ലോ ......ആമിനാ കൊഞ്ചി .
മ്.....ഇന്നത്തെ കാലത്ത് പെണ്കുട്യോളെ കൂടുതല് നിർതാനൊകില്ലന്നെ.ഉപ്പാ ഉമ്മായോട് പറഞ്ഞു .പള്ളീലെ ഉസ്താക്കന്മാര് പറെണതും അതാ .ഉച്ച തിരിഞ്ഞപ്പോൾ ഉസ്കൂളിലെ കുട്ടികൾ അവധിയായതിനാൽ ആടിതിമിർത്തു പോണത് കണ്ടു .പുറകെ നാരായണൻ മാഷും ഉണ്ടാവും .മാഷിനെ ഭയന്ന് ജമാല് കുളിമുറി പോയോളിച്ചിരുന്നു.പടിക്കലെത്തിയപ്പോ ആമിനാനെ വിളിച്ചു നാരായണൻ മാഷ് പറഞ്ഞു..ഇക്കാന്റെയടുത്തു മുടങ്ങാതെ ഉസ്കൂളിൽ വരണമെന്ന് പറ ,നീയും ....കേട്ടോ .ആമിന തലയാട്ടി പറഞ്ഞു മ് .....മാഷ് പോയ പിന്നാലെ അവൾ കുളിമുറീടെ ഓരത്ത് ചെന്ന് ജമാലിനെ വിളിച്ചു .ജമാല് ;അമ്പേ ,മാഷ് പോയത് നന്നായി എന്റെ ചെവിയിപ്പോ പോന്നാക്കിയേനെ .മാഷ് സ്നേഹമുള്ള ആളാണല്ലോ ഇക്കാക്ക എന്തിനാ പേടിക്കുന്നെ .എയ്ക്ക് പുളിമുട്ടായിയൊക്കെ തന്നിട്ടുണ്ട് . പോ അവ്ടുന്നു ഇയ്ക്കെന്തറിയാം ആമീ ...അവളെ പിടിച്ചുന്തീട്ടു ജമാൽ മുറിലെക്കൊറ്റൊട്ടം വെച്ച് കൊടുത്തു .ആമിനാ വായ പിളർന്ന് കരച്ചിൽ തുടങ്ങി .
അത്തറിന്റെ മണം ....പള്ളീന്ന് ഉസ്താക്കന്മാര് വന്നിടുണ്ട് .മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ പണപ്പിരിവ് .അവർ പോയിട്ടും അത്തറിന്റെ മണം മുറ്റതെമ്പാടും തളം കെട്ടി നിന്നു .ഉച്ച തിരിഞ്ഞു നിലക്കാതെ മഴ പെയ്തോണ്ടിരുന്നു .ഉപ്പാന്റെ തകരപെട്ടീൽ ചിതലുകൾക്ക് ജീവൻ .ഇവറ്റകൾക്ക് കയ്യും കാലുമുണ്ടോ ഇതൊക്കെ കീറിമുറിക്കാൻ ആമിനാ പരതുകയായി . പുറത്തു മഴയുടെ നൃത്തം .ഇറയതിരികുന്ന ജമാല് .മഴ പെയ്തു കൊണ്ടേയിരുന്നു .ആകാശം നിലയ്ക്കാതെ കരഞ്ഞു കൊണ്ടേയിരുന്നു .ഇറയത്തു നെരങ്ങി കൊണ്ടിരുന്ന ഉറുമ്പുകളെല്ലാം ഒറ്റ മഴയ്ക്ക് മയ്യതായിടുണ്ടാവും എല്ലെ ഉമ്മാ .ജമാല് പറഞ്ഞു .ഉമ്മാ മിണ്ടീല്ല .ഉച്ച തിരിഞ്ഞു പാതി മയക്കത്തില് .അകത്തു ഉമ്മായുടെ ഞെരക്കം കേൾക്കാം .
ഇരുട്ട് പടർന്നു പടർന്നു കയറുന്നു .നമസ്കാരം കഴിഞ്ഞു .മഴയേറ്റ് കിടന്ന മുറ്റതെക്കും മാനതെക്കുമായി ആമിനാ മാറി മാറി നോക്കുന്നു .ആകാശത്ത് കണ്ണ് തുറന്നിരിക്കുന്ന നക്ഷത്രങ്ങൾ .ഇക്കാക്കയല്ലേ പറഞ്ഞത് മഴ പെയ്യുമ്പോൾ നക്ഷത്രം വീഴും അത് കെട്ടിച്ചു വിടുമ്പോൾ എയ്ക്ക് തരാമെന്നു .ജമാലും ഉമ്മായും ചിരിക്കുന്നു .ഈ പൊട്ടത്തിനെ കൊണ്ട് തോറ്റു .ഉമ്മാ അവളുടെ തലയിൽ പതുക്കെ തലോടി .രാത്രി ഒയിബതു മണി .ഇഷാ നമസ്കാരം കഴിഞ്ഞു ഭക്ഷണം കഴിചോണ്ടിരികുന്നു .അതിനിടയിൽ ജമാലിന് സംശയം .ഉമ്മാ ..ഉമ്മാനെ കേട്ടികുമ്പോ എത്ര വയസുണ്ടാരുന്നു .പന്ത്രണ്ടു .അപ്പൊ ഉമ്മുമ്മാനെ കെട്ടികുമ്പോളൊ ;അയീ ഒയ് മ്പത് .ആയികൊട്ടെ അപ്പൊ ഉമ്മുമ്മാന്റെ ഉമ്മാനെയോ .......നീയൊന്നു മിണ്ടാണ്ടിരി ജമാലേ ....ഉപ്പാ മുരടനക്കി കൊണ്ട് പറഞ്ഞു .ആമീനെ പയി നാറാമത്തെ വയസ്സീ കെട്ടികൂലെ? പിനെ ....അങ്ങനാവണ്ടേ പെണ്‍കുട്ട്യോളെ അധികമാരും നിർത്തില്ല .നാരായണൻ മാഷ് പറേണതു അത് തെറ്റാന്ന .എന്റെ കൂടെ ഉസ്കൂളിലുണ്ടാരുന്ന ശാഹിനാടെ നിക്കഹാരുന്നു .സാറ് ഓളെ കൊറേ വയ ക്ക് പറഞ്ഞു .പെണ്‍കുട്ട്യോള് പടിക്കണംന്നാ അവരൊക്കെ പറേണെ .മ് ......പഠിത്തം ഇടവഴിയിലും ഇടപ്പാതെലും വെച്ച് ഈ പച്ചപരിഷ്കാരികള് പെണ്‍കുട്ട്യോളെ ചീത്തയാക്കാ .ആരാ ഇന്നാട്ടില് ചോയിക്കാനും പറയാനും ....ഉമ്മാ നെടുവീർപിടുന്നു .
ആമിനാ മേല്കൂരയിലേക്ക് നോക്കി .ഓലക്കീറിനിടയിൽ വലിയ തുള .മഴ പെയ്താൽ വെള്ളം വീണു അവിടെയൊക്കെ നനഞ്ഞു നാറും .അതിലൂടെ നക്ഷത്രങ്ങളെയും ചന്ദ്രനെയും കാണാം .രാത്രി ഭയം തോന്നുന്നു .മഞ്ഞു ഇരചിരച്ചു കയറുന്നു .ഉസ്താദ് പറഞ്ഞ ഭീഭൽസരൂപിയായ ദജ്ജാലിന്റെ ഓർമ .ഖിയാമം നാള് .....ആകാശം അവൾക്കു വിരിയിച്ച ലോകത്തിൽ കണ്ണ് തുറന്നിരിക്കുന്ന നക്ഷത്രങ്ങൾ .കോടാനുകോടി നക്ഷത്രങ്ങൾ ഉള്ളപോൾ കോടാനുകോടി കണ്ണുകൾ ഉള്ളപ്പോൾ ഈ രാത്രിയെ ഞാനെന്തിനു ഭയക്കണം .ഈ വീട്ടിലെന്ത് കൊതുകാ .ജമാല് തട്ടിൻപുറതിരുന്ന വിശറിയെടുത്ത് അവയെ ആട്ടിയകറ്റുന്നു .ഒരു മഴ പെയ്താല് വീട് കൊളാകും .പിന്നെ ഉറക്കമുണ്ടാവില്ല .ഉപ്പാ കല്ലായിക്ക് തടിപണിക്കു പോയാ പിന്നെ വീട്ടിലെ കാര്യമൊന്നും അറിയണ്ടാല്ലോ .ജമാലിന്റെ പരിഭവം .ഉപ്പാ അവന്റെ തല തടകി കൊണ്ട് പറഞ്ഞു .അല്ലാനെ മറക്കല്ലേ മക്കളെ .....ഭൂമി നല്കിയ പരവധാനിയിൽ അന്തിയുറങ്ങുന്ന മക്കളുണ്ട് .അവർക്ക് സംരക്ഷണം നിലാവിന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചം മാത്രമേയുള്ളൂ അതോർക്കണം .ഓൾക്ക് നല്ല ചെക്കനെ നോക്കണം .പൊന്നും പൊടിം വേണ്ടാത്ത ചെക്കൻ ..ഉപ്പാ ....ഒരു നേരത്തേം രണ്ടു നേരത്തേം ഭക്ഷണം ഒഴിവാക്കി നിങ്ങൾക്ക് വേണ്ടി ജീവിക്കാ ....ജമാല് ഉപ്പായെ കെട്ടിപിടിച്ചു കരഞ്ഞു .
കിഴക്ക് വെള്ളകീറുന്നതിനു മുൻപേ ഉമ്മയെണീറ്റു .മുടങ്ങാത ഖുറാൻ പാരായണം .ഉസ്കൂളിലേക്ക് പോകുന്ന വഴി പുളിമുടാ യിയും ചീമ്പി കൊണ്ട് വരികയായിരുന്നു ആമിനായും ജമാലും .ആമീ ഉസ്കൂൾ മണി അടിച്ചിടുണ്ടാവും .പോ ഇക്കാക്ക നല്ല പുളിമുടായി .ഇവള് .....നീ കാരണം നാരായണൻ മാഷെന്റെ ചെവി പൊന്നാക്കും .പൊന്നാകട്ടെ ,പൊന്നാകട്ടെ അപ്പൊ എയ്ക്ക് ചെവി അറുത്തിട്ടു മാല പണിയിക്കാല്ലോ .പോ ആമീ ..... രണ്ടു പേരും തമ്മിൽ പൊരിഞ്ഞ വഴക്ക് .ഉസ്കൂളിൽ സാരെ ജഹാം സെ അച്ഛാ .....മുഴങ്ങി കേൾകാം .ഹാജരെടുതത്തിൽ കുട്ടികളുടെ കുറവ് .ഇങ്ങനെ പോയാൽ ഉസ്കൂളടച്ചു പൂട്ടേണ്ടി വരും .നാരായണൻ മാഷ് ഹെഡ് മാഷിനോട് പറഞ്ഞു .എന്താ ചെയ്യാ ഇവറ്റകൾകൊന്നും വകതിരിവ് വെക്കണില്ലല്ലോ .എല്ലാം ഖിയാമം നാളും കാത്തിരിക്കല്ലേ .ക്ലാസ്സിൽ അദ്ധ്യാപകൻ .ഭൂമി ഉരുണ്ടതാണ് .അത് സൂര്യന് ചുറ്റും വലം വെയ്ക്കുന്നു .ഭൂമിയുടെ ഉല്പതിയെ കുറിച്ച് ക്ലാസ്സെടുകുന്ന മാഷ് .ബെല്ലടിച്ചതും കുട്ടികൾ ഉച്ചകഞ്ഞിക്ക് വേണ്ടി ഓടി .ഉച്ചകഞ്ഞിടെ കൂടെ കിട്ടിയ ലഡ്ഡുവും നുണഞ്ഞു ആമിന ഉസ്കൂൾ മൈദാനത്ത് .ജലജ ടീച്ചറിന്റെ മകളുടെ ജന്മ ദിനം .ആ കുട്ടികെന്താ ഡംബെല്ലെടി ......അമ്മിണി അവളോട് പറഞ്ഞു .ടീച്ചറിന്റെ മോളായത് കൊണ്ട് ഞ മ്മളോടൊന്നും മിണ്ടില്ല .ക്ലാസുകൾ കഴിഞ്ഞു ഉസ്കൂളിലെ വലിയ മണി മുഴങ്ങിയതും .ജമാല് ഒറ്റോട്ടം വെച്ച് കൊടുത്തു .ഉസ്കൂൾ ഗേറ്റിന് സമീപം നിന്ന ആമീനേം കൂട്ടി രണ്ടു പേരും നടന്നു .പോകുന്ന വഴി ആമി ഉറക്കെ ചൊല്ലി ."ഈ വല്ലിയിൽ നിന്ന് ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ ......."കുട്ടികൾ കൈ കൊട്ടി കൂടുന്നു .ജമാലും കൂടുകാരും അവളുടെ പാട്ട് കേട്ട് ഉറക്കെ കൂവുന്നു .ആമീ കരയുന്നു .ഈ ഇക്കാക്ക കൊള്ളത്തില്ല ....വീടിലെത്തിയപോൾ ഉമ്മാ ആശ്വസിപ്പിച്ചു .
കാലം അവളെ ഒരു പെണ്ണാക്കി അഴകുള്ള പെണ്ണ് .മുറ്റത്ത് നിന്ന പുളിമുട്ടായി മരത്തിനു അവളുടെ അത്രേം പ്രായമുണ്ട് .അതെന്നും പൂത്തു നില്ക്കും .അതിൽ നിറയെ ചിത്രശലഭത്തിന്റെ കൂടാ .സ്വർണ നിറത്തില് .ആറാം തരത്തിൽ ജലജ ടീച്ചർ പഠിപിച്ച ചിത്രശലഭത്തിന്റെ സമാധിയെക്കുറിച്ചുള്ള പദ്യം ഓർത്തു .എല്ലാം ഒരോർമ്മ ചിതലരിക്കാത്ത എന്റെ ഓർമ്മ .ബാല്യത്തിന്റെയോ കൌമാരത്തിന്റെയോ ചിതലരിച്ച ചിന്ത .ഈ ശയ്ത്യം മഞ്ഞു കണങ്ങളെ പൊഴിച്ച് കൊണ്ടിരുന്നു .ഉമ്മായുടെ ഖുറാൻ പാരായണം മുഴങ്ങുന്നു .കീറിയ പുതപ്പു കൊണ്ട് തലമൂടി കിടന്നു .കൊടിയ തണുപ്പ് ശരീരം നോവുന്നു .ഉപ്പാന്റെ ചുമ .ഉപ്പാന്റെ നോവ് .ഉമ്മാടെ അടക്കം പറച്ചില് .ആമിനൂനു കല്ലായിന്നൊരു ചെക്കനെതിട്ടുണ്ട് .ഞ മ്മകങ്ങു നടത്താരുന്നു .ഇറാഖില് പട്ടാളത്തിലാ .......ഓൻ ......ആമിനാ വിവരമറിഞ്ഞതും കരച്ചിലുമായി പിഴിചിലുമായി .
ചിതലരിച്ചരിച്ചു കയറുന്നു അവളുടെ വേദപുസ്തകങ്ങളിൽ .അവളുടെ യാസീനിന്റെ ഏടുകളിൽ .അവളുടെ പാഠ പുസ്തകങ്ങളിൽ ......അവസാനം അവളുടെ ജീവിതത്തിലും .മങ്ങിയ റാന്തൽ വെളിച്ചം .ഉമ്മാന്റെ മുറീന്നു ഖുറാൻ പാരായണം .ഉപ്പാന്റെ ചുമ .നമസ്കാരം.ഖുർആന്റെ ഈരടികൾ കേൾകാം .
ഇദസ്വമാഉൻ /ഫത്വരത് ;
ആകാശം പൊട്ടി പിളരുമ്പോൾ {തർജ്ജമ }
വഇ / ദൽ കവകിബുൻ ത / ഥറതു;
സമുദ്രങ്ങൾ പൊട്ടി ഒഴുക്കപെടുകയും ചെയ്യുമ്പോൾ
യവ്മ തർജു / ഫുർറാ ജി/ ഫ ;
കിടിലം കൊള്ളികുന്നത് കിടിലം കൊള്ളിക്കുന്ന ദിവസം .
ബാല വിവാഹം ...........ഉപ്പാന്റെ ബുദ്ധിമുട്ടിനെ ഒരു മറകുട കൊണ്ട് മൂടിവെച്ചു അവൾ അത്തര് പൂശി ഒരുങ്ങി നിന്നു .റാന്തൽ വെളിച്ചത്തിന്റെ മഞ്ഞളിമയിൽ ഒരു മിന്നായം പോലെ കണ്ട അബുബകേർ .താളത്തിൽ ഒപ്പനപാട്ട് .കണ്ണിൽ മഴ നിറഞ്ഞതിനാൽ ആള്ക്കാരെ വ്യക്തമായില്ല .കൂട്ടുകാരിത്തികളുടെയും ഉമ്മയുടെയും ചിരിയും ബഹളവും .ജമാലിക്ക വലിയ ആണോരുതനെ പോലെ മുണ്ടുടുത്ത് എല്ലാരേം സല്ക്കരിക്കുന്നു .രാത്രി ഉമ്മാന്റെ ഭീതി .അള്ളാനെ വിളിക്കുന്നു .ഉപ്പാന്റെ കരച്ചില്. ഖുറാന്റെ ഈരടികൾ കേൾക്കാം .ചന്ദനത്തിരീന്റെ മണമുള്ള മുറി .പുറകിൽ അത്തറിന്റെ മണം .ഇരുമണങ്ങളും ഇഴുകി ചേർന്ന് .കഴുത്തിലേം കാതിലേം സ്വർണത്തിന്റെ പൊലിമ നോക്കുന്ന അബുബകെർ .തണുപ്പിനെ വകവയ്ക്കാത ഉമ്മാന്റെ ഖുറാൻ പാരായണം .അവന്റെ ഉരുക്ക് മുഷ്ടി .
വജ / അൽ നല്ലയ്ല ലിബാസാ
രാത്രി നിങ്ങൾക്ക് വസ്ത്രമാകുകയും .
ഒഴുകിയൊഴുകി അരുവി പോലെ ഒഴുകുന്നു ഖുറാൻ പാരായണം .രാത്രി ...........ഈ രാത്രി ആമിനാ വിവസ്ത്രയാണ് .കലങ്ങിയ കണ്ണുകൾ .ജീവിതത്തിൽ എച്ചിൽ പുരണ്ട മേഖലകൾ.ആമിനാ ,വയസ്സ് 16 .ഇറാഖിൽ ബോംബ് സ്ഫോടനം .മരണ സംഖ്യ .....തെളിവെടുപ്പ് .....തിരികെ വരാത്ത അബൂക്ക .കണ്ണിൽ മഴ നിറച്ചു കൊണ്ടവൾ പടിയിറങ്ങി .
ഒരു വയസ്സൻ ബാങ്ക് വിളി .മുക്രി ഉസ്താദിന്റെ വിറയാർന്ന ശബ്ദം .....ഉമ്മാന്റെ ഖുറാൻ പാരായണം .......ഉപ്പാന്റെ മരണം.......ആകാശത്തിൽ കൊളടുകുമ്പോൾ അരിച്ചരിച്ചു കയറുന്ന തണുപ്പ് .തണുപ്പ് ജീവൻ വെപ്പിച്ച ചിതൽ .അവ തിന്നു തീർത്ത എന്റെ വേദ പുസ്തകങ്ങൾ .അവറ്റകളുടെ വിശപ്പ് .കാറ്റിനു ശക്തി .കാറ്റടിച്ചടിച്ചു ഇല്ലാതാക്കിയ പ്രളയം മുക്കി കളഞ്ഞ ഉമ്മാടെ ഖുറാൻ പാരായണം .....ഒഴുകുന്നു .
ഉപ്പാന്റെ തകരപെട്ടി .കൂടെ ചിതലരിച്ച ഓർമകളും .ചിതലരിച്ച ആറാം തരത്തിലെ പുസ്തകങ്ങൾ ,ചിതലരിച്ച വേദ പുസ്തകങ്ങൾ ,ചിതലരിച്ച ഉമ്മാന്റെ ഖുറാൻ പാരായണം .മരണം പോലും വയ്കി അഴുകികുന്ന ഗർഭ പാത്രം .അവൻ നല്കിയ പാപത്തിന്റെ വിത്ത് .ഗർഭം ......അഴുകാത്ത ഗർഭം ....നോവുന്ന മനസ്സ് . നോവുന്ന വയറു .ആത്മ പീഡനം ....ചിതലരിക്കാത്ത വിത്ത് ...ചിതലരിക്കാത്ത നോവ് ......പള്ളിമണികൾ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ