2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

MISSED CALL{ORU PUNNAPARA VAYALAR SMARANA CHERUKADHA RACHANA DHINATHIL KURICHATHU}

ഒരു  പ്രജ്ഞ കെട്ട ദിനത്തിലായിരുന്നു രവി .പ്രാവൃടമഴയുടെ  താളം  നിറഞ്ഞ മുറി .മഴപൊട്ടുകളെട്ടു  മഞ്ഞളിച്ച  ജനല്ച്ചില്ലുകളിൽ  ബീടിപുകയുടെ കറപുരണ്ട ചുണ്ടുകൾ കൊണ്ട്  ഉരസി .തലേനാളിൽ  മദ്യലഹരിക്കിടെ വന്ന  മിസ്ട്കാളിലെ കാൾഗാൾ  ആയിരുന്നു  മനസ്സിൽ .

മൊബൈൽ റിംഗ് .........കാറൽ സാൻ ട്ബെർഗിന്റെ  കവിതയുടെ  വരികൾ  മുഴങ്ങുന്ന മൊബൈൽ റിംഗ് .അടികട്ടേ ........ബീഡി പുകയേറ്റ  ജനൽചില്ലുകളിലെ  പുകമറയിലൂടെ  പുറത്തേക്കു നോക്കി .ഈ  മഴത്തുള്ളികളിൽ  അമ്മയുടെ  തേങ്ങൽ  ഉള്ള  പോലെ .  നാട്ടിലെ    പയ്യും  കറവയും.... പിന്നെ  മഴ പെയ്താൽ എന്റെ കുട്ടികാലമൊർതു  കരയുന്ന്ന  അമ്മ .അല്ലേലും  മുംബൈ  നഗരത്തിൽ  കൂടുകൂട്ടാമെന്നു  വെച്ചാൽ  ഒരു  മിസ്ട്കാൾ  പോലുമെതാത്ത  മൊബൈൽ  ഉടമസ്ഥൻ  ഉണ്ടാവില്ല .ഇന്നലത്തെ  ഒരു  മിസ്ട്കാളിലാണ്‌  ഞാനും  റിമയും  തമ്മിലുള്ള  ബന്ധം .ഒരു  കാൾ .......ആംഗലേയ  ചുവ  കലർന്ന  മലയാളം .നമ്മുടെ  നാടൻ  ചെക്കന്മാരുടെ  ഭാഷയിൽ  പറഞ്ഞാൽ  മംഗ്ലീഷ് .നല്ല  പരിചിതമായ  സംസാരമായിരുന്നു .എങ്ങനെ  നമ്പർ  അവൾക്കു  ലഭിച്ചുവെന്ന  ചിന്ദയിലാരുന്നു  ഞാൻ .പശ്ചാത്യകാരന്റെ  തട്ടിപ്പേ ............കുരുക്കി  പെണ്ണ് .വാട്സ്ആപ്പ്   അപ്ലിക്കേഷനുകളിൽ   നിന്നു  ചുരണ്ടിയ  നമ്പരാണെന്ന്  നിമിഷങ്ങൾ  കൊണ്ടെനിക്ക്  മനസിലായി .പിന്നെ  അവളെ  കാണാനുള്ള  തിരക്കിലായിരുന്നു .

പതിവ്  വണ്ടിപുകയിലാത്ത  റോഡിലേക്കിറങ്ങി .മഴയേറ്റു  വൃത്തിയാകപെട്ട  താറിട്ട  റോഡ്‌ .ടു വീലെർ  സ്റ്റാർട്ട്‌  ചെയുമ്പോൾ  അവളെ  കാണണോ  വേണ്ടയോ  എന്ന്  തിരിഞ്ഞും  മറിഞ്ഞും  ആലോചിച്ചു .അവളുടെ  ശബ്ദത്തിലെ  മാധുര്യം ..........കാണാം .ഒരു  നിമിഷം  പങ്കിടാം .അവസാനം  വന്ന മെസ്സേജിൽ  അവളുടെ  ഹോട്ടൽ  മുറിയും  നമ്പറും .അതുകൂടായപ്പോൾ  രവിക്ക്  ഉത്സാഹം  കൂടി .തിരിച്ചു  മെസ്സേജ്  അയച്ചു ."വീ  കാൻ  മീറ്റ്  അറ്റ്‌  സ്വീറ്റ്  പാർക്ക്‌ " .യെപ് ; അവളുടെ  മറുപടി .പിന്നീട്  കത്തിച്ചു  വിട്ടതുപോലെയയിരുന്നു  സ്വീറ്റ്  പാർകിലേക്ക് .

നിശകളിൽ  തെളിഞ്ഞു  കിടക്കുന്ന  ചുവന്ന  ലൈറ്റ് കൊണ്ട്  സ്വാഗതം  ചെയ്യുന്ന  സ്വീറ്റ്  പാർക്ക്‌ .പകൽ  അണഞ്ഞു  കിടന്നിരുന്നു .ടു  വീലെർ നിർത്തിയതും  മൊബൈലിൽ  അവളുടെ  നമ്പർ  പരതി ."റിമ  ദി  ചിക്ക് "എന്ന്  ഞാൻ  വിളിപേരിട്ടിരുന്ന  നമ്പർ കാളിങ്ങിലേക്ക്  പോയി .ഹലോ ! പറഞ്ഞതും  ഇങ്ങോട്ട്  ചോദ്യം .നീ  ഏതു  വേഷമാ  ഇട്ടിരികുന്നത് .സ്യൂട്ട്  ഓർ  ജീൻസ്  ആൻഡ്‌ ഷർട്ട്‌ .പിന്നെ  വസ്ത്രത്തിന്റെ  നിറം പറഞ്ഞു .അവളുടെയൊപ്പം  ആരൊക്കെയോ  ഉള്ള  പോലെ ഒരു  പഞ്ചാബി  കലർന്ന  സംസാരം അവളുടെ   ശബ്തങ്ങൾകിടയിൽ  കേൾകാം .ഒന്ന്  പതറി....എന്നാലും  മുന്നോട്ടു  വെച്ച  കാൽ  പിന്നോട്ടില്ല .ഒഴിഞ്ഞ  മേഘലയിൽ  ബ്ലാക്ക്‌ കര്രെന്റും  നുണഞിരികുന്ന  പെണ്കുട്ടികിടെ  ഒരു  സിക്കുകാരനുമുണ്ടായിരുന്നു.അവളെന്നെ  കണ്ടതും  അടുത്തേക്ക്  വന്നു .

ഓ  നിന്റ്റെ  നീല  ലെവിൻ  ജീന്സും  ചെക്ക്ട്  ഷർട്ടും  എനിക്ക്  മനസിലാകാൻ ബുദ്ധിമുട്ടുണ്ടായില്ല.ഹസ്തദാനം  തരുന്നതിനിടെ  അവൾ  മധുരമായി  പറഞ്ഞു .പിന്നെ  എന്റെ  തോൾസൈടിൽ  ചുംബിച്ചു .അവളുടെ  ചുവന്ന  ചുണ്ടുകൾ ......ലിപ്സ്ടിക്ക്   പാടെറ്റ  ഷർട്ട്‌  ഞാൻ  ഇളിഭ്യത  കൊണ്ട്  തൂവാലയാൽ  തുടച്ചു .അവളുടെ  മുഖതൊരു  ചിരി  പടര്ന്നു .എന്നാലും  മനസിലൊരു  വൈദ്യുത  പ്രവാഹം .ഒരു  സ്പര്ശം.ഞാൻ  അവളെ  പ്രണയിച്ചു  പോയി .കുറെ  നേരത്തെ  പരിചയപെടലിനോടുവിൽ  അവൾ  അവളുടെ  കൂടെയുള  പുരുഷന്മാരെ  പരിജയപെടുത്തി.അവളുടെ  സുഹൃത്തുക്കളായ  ഹര്നെക്  സിംഗ്  ആൻഡ്‌  മാത്യൂസ്‌ .മാത്യൂസ്‌  മലയാളിയാണ് .

അവർ  പോയപ്പോൾ  അവൾ  ഹോട്ടലിലേക്ക്  പോകുന്നതിനെ  കുറിച്ച്  സൂചിപിച്ചു .അവളുടെ  റേറ്റ്  പറയാൻ  തുടങ്ങി .അവളുടെ  മാസ്മരിക  ഗന്ധത്തിൽ  നാട്ടില്  വില്പനച്ചരകാകുന്ന  പെണ്കുട്ടികള്ക്ക്  വേണ്ടി  വാദിക്കുന്ന  അച്ഛൻ  സഖാവ്  ഗോപാലനെ  അവൻ  മറന്നു .....അച്ഛന്റെ  കുഴമ്പ്  മണം  മറന്നു ..... റൂമീനിറങ്ങുമ്പോൾ  അവളുടെ  ബ്രൂറ്റിന്റെ  മണമാരുന്നു  ശരീരത്തിൽ .കിടക്കയിൽ വെച്ചവൾ  പഞ്ചാബിലെ  ബത്തിന്ധായിൽ  നിന്നും രാജസ്ഥാനിലേ ബിക്കാനീരിലേക്ക്  ഒരു  ട്രെയിൻ  സെർവിസുന്ടെന്നു  പറഞ്ഞത്  ഓർമയുണ്ട് .എന്നാലും  വൻ  മിസ്ഡ് കാൽ ,ഉന്മാധമായ  ദിനം ,ഐ  മിസ്ഡ്  ദി  ഗാൾ ,ഐ  ലോസ്റ്റ്‌  ഹെർ ,റ്റ്സ് ......ഹോര്രിബ്ൾ  മിസ്സിംഗ്‌ .....പിന്നീട്  ഐ  ആം  ഓൾറെഡി  ഡെഡ് .രക്തപരിശോധനയിൽ  എച് .ഐ .വീ  പൊസിറ്റിവെന്നു  ഡോക്ടറിന്റെ  ഓർമപെടുത്തൽ .അമ്മയുടെ  തേങ്ങൽ ,അച്ഛന്റെ  കുഴമ്പ്  മണം ,അച്ഛന്റെ  വിപ്ലവം  തലച്ചുറ്റുന്നത്  പോലെ തോന്നി .പിന്നെയും  കാറൽ  സാൻഡ്ബർഗിന്റെ  വിപ്ലവ  താളം .........മിസ്ഡ് കാൾസ് .....ഒരു  മരണമണി  പോലെ .......മനസ്സ്  പറഞ്ഞു ;ഇത്  കാൽ ഗേൾസിന്റെ  ശപിക്കപെട  നഗരം ..........................


2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

SOUMYAM NIRBHAYAM {ORU PUNNAPARA VAYALAR SAMARA KAVYA RACHANA MATSARA DHINATHINTHIL KURICHATHU}

SOUMYAM NIRBHAYAM
സൌമ്യമാണീ  ജീവിതം
പാതിരപൂവ്  പോലെ
ധവളിമയാൽ  സുരഭിലമാകും
നാട്  നീളെ........
നിർഭയതാൽ  ജീവിതം
പൂർണമാണീ  രാത്രിയിൽ
നിശാപൂവിന്
മുറവിളികളില്ല,തേങ്ങലില്ല,
കണ്ണീരുമില്ല ....ഈ  നിശയിൽ
എന്നിട്ടും  പാതിരപൂവിൻ
വിപ്ലവം  സൗമ്യം നിർഭയം
വന്നൊരാ  കിരാതകാറ്റ്
സൗമ്യതയില്ലാ  കാറ്റ്
പാതിരാപൂവിനെ  ഭയത്തോടെ
ചുംബിച്ചു .......
പാതിരപൂവിൻ  നീറ്റലിൽ
വിരിഞ്ഞ  ചെന്നിറപൂക്കളിലും
സൗമ്യം  നിർഭയം
പ്രഗേ  കിനിഞ്ഞ  സമീരനാൽ
വിരിഞ്ഞിതാ  ചെന്നിറപൂക്കൾ
എൻ  മനപൂക്കൾ
അതിൻ  നറുമണമോ
സൗമ്യം ! നിർഭയം !