2015 നവംബർ 5, വ്യാഴാഴ്‌ച

SILVIYA

ചുവപ്പും  മഞ്ഞയും കലര്ന്ന  ചിത്രശലഭം  തന്റെ  ചെറിമരത്തിൽ  നിന്നും  പറന്നു  പോവുന്നതും  നോക്കി സിൽവിയ  കണ്ണ്  തുറന്നു .വരാന്തയിൽ  നീണ്ടു  മെലിഞ്ഞു  ഭംഗിയാർന്ന  കൈ  കൊണ്ട്  ചെമ്പൻ  കണ്ണുകൾ  പതിയെ  അമര്ത്തി  കിടക്കുകയായിരുന്നു  ആ  കൌമാരക്കാരീീ .കണ്ണടഞ്ഞപോൾ  ചെമപ്പ്  നിറം  കണ്തടത്തിൽ  മുഴുക്കെ  പടര്ന്നു .പതിയെ  ഇരുട്ടിലേക്ക് .പിന്നെ   അവളോരുദ്യാനത്തിലെ  മാലാഖയായി .ചെറിമരത്തിന്റെ   ചുവട്ടിൽ  പതിയെ  പതിയെ  പറക്കാൻ  തുനിഞ്ഞിറങ്ങിയ  ശലഭകുഞ്ഞിന്റെ   മേലായി  അവളുടെ  നോട്ടം .ഒന്ന് പതുക്കെ  തൊടാൻ  ശ്രമിച്ചപ്പോഴേ  പറന്നകന്നു .പിന്നെ  മാലാഖചിറകു  വിടര്ത്തി  സ്വപ്നങ്ങളിലെക്കെന്ന  പോലെ  ശലഭതിനോതവൽ  പറന്നുയർന്നു .കൂര്ത്ത  ചെറിമുല്ലുകൾ തറഞ്ഞു  കയറി  അവളുടെ  ചിരകുകലരിഞ്ഞു  നിലം പതിച്ചു .
           സ്വപ്നത്തിൽ  നിന്ന്  പിടഞ്ഞണീറ്റ  സിൽവിയ  ചിത്രശലഭത്തെ  പരദി  കണ്ടെത്തിയില്ല .പിന്നീടു  അമ്മാമ്മയുടെ  വഴക്ക് പറച്ചിലിൽ  നിന്ന് ഗ്രഹപാഠം  ചെയ്തു  തീര്ക്കാൻ  തെയ്യാറായി .ഓരോന്ന്  ഒന്നേ ,ഒരാണ്ട്  രണ്ടേ ,ഒരു മൂന്നു  മൂന്നേ ...ഒരച്ചേ  ചൊല്ല്  സിലവിയെ  അമ്മാമ്മ  പുണ്യാലനു  സ്തുതി  പറയുന്നതിനിടെ  പറഞ്ഞു .സിൽവീടെ  ശബ്ദം  ഉച്ചത്തിലായി  കുറച്ചു  കഴിഞ്ഞപോ  അമ്മാമ്മ  പരിഭവിച്ചു .പെണ്ണിന്റെ  ഒച്ച  കാരണം  ഒമ്പത്  മണിക്കത്തെ  സയരാൻ  മുഴക്കമരിഞ്ഞില്ല .ഇങ്ങനേമുണ്ടോ  ഒരു പഠിപ്പ് .എന്നതാ  ഈ പെണ്ണിന്  പടിചെന്താകാനിരിക്ക .എന്തായാലും  പെണ്ണായി  പെറന്ന  ഒക്കത്തൊരു  കോച്ചാകും .പിന്നെ  പെണ്ണിന്റെ  കോണം പോലെയത് നാലഞ്ഞെണ്ണം  ആകും .അത്താഴം  കഴിക്കാം വാ പെണ്ണെ .സിൽവിയ അമ്മാമ്മ  പറഞ്ഞത് കേട്ടില്ല .അവൾ രാജകുമാരന്മാരുടെ  കഥകൾ നെയ്തു  കൊണ്ടിരുന്നു .
                                രാജകുമാരന്മാർകെന്നും   നീല  കണ്ണുകളാണോ  അമ്മാമ്മേ .അത്താഴം  കഴികുന്നതിനിടെ  സില്വിയ ചോദിച്ചു .എനിയ്ക്കെങ്ങനരിയാം  പെണ്ണെ ഞാൻ  രാജകുമാരനേം  കുമാരിനേം  കണ്ടിടോന്നുമില്ല .എന്റെ  വേദ പുസ്തകൊത്തില്  ഇതൊന്നും  ഇല്ല .ഈശോയെ  ഈ പെണ്ണ് എന്നതോക്കെയ  ചോദിക്കണേ  തന്തേം  തള്ളേം  മരിച്ചേ   പിന്നെ  ഇത്രകാലം  വളര്തീത്  ഞാനല്ലേ നീ എന്തിനാ പെണ്ണെ  എന്നോട് ഇങ്ങനൊക്കെ ചോദിക്കണേ .നിനക്കിതെന്തോ  പറ്റി .അതമ്മാമ്മെ  അമ്മ്മാമ്മയ്ക്കരിഞ്ഞുടെ  ഞാൻ രാജകുമാരിയല്ലേ  അതാ  അവൾ അമ്മംമാടെ കവിളില്  നുള്ളി .കഥകളിലെ രാജകുമാരന്മാര്  ഉറക്കത്തിൽ വന്നെന്നെ വിളിച്ചുനര്തും  ചിത്ര ഷലഭമായിട്ടാദ്യം  വരണേ പിന്നെ........മുറി മുഴുക്കെ ഇരുട്ടയതോണ്ട്  കണ്ണുകള മങ്ങി നില്ക്കും  .പളാ  പളാ  മിന്നണ  ചെമപ്പുടുപ്പ് ,മഞ്ഞ  ഉടുപ്പ്  മുഴുക്കെ  നിരോള്ളത് .പിന്നെ  കുതിരേം  ടക്ക് ,ടക്ക് ,ടക്ക്  കുതിരേടെ കുളമ്പടി ശബ്ദം  പുരപ്പെടുവിചോണ്ടിരുന്ന്ന  സിവീടെ  തുടെൽ അമ്മാമ്മ  കനതെലടിച്ചു . അവളുടെ കണ്ണുകള  നിറഞ്ഞു .അമ്മാമ്മ  അവളെ ആശ്വസിപിച്ചു  .എയ്ക്കരിയോ  ഇതിനു മറുപടി പറയാൻ. നീ   നാളെ   പള്ളീല് പോവുമ്പോ  കര്താവിനോട് ചോദിക്ക്  ഈശോ  പറയും .സില്വീടെ  അഴകുറ്റ  മുടി തഴുകി  കൊണ്ട് അമ്മാമ്മ  പറഞ്ഞു  .സില്വീടെ മനസ്സ് മുഴുവനും പള്ളി മേടയിലാരുന്നു .പളുങ്ക് ഗോട്ടികൾ  തൂങ്ങുന്ന മേട .നാളെ രോസേമാര്യ്യോടോത്   പല്ലിൽ പോവാം പ്രാർത്ഥനയിൽ ഈഷൊയൊദെ  ചോദിക്കാം .
                           അമ്മമ്മയും സില്വിയയും  കര്താവിനോട് പ്രര്തിച്ചുരങ്ങാൻ കിടന്നു .കന്നടഞ്ഞപോൾ ചെമപ്പ് നിറം പടര്ന്നു പിന്നെ ഇരുട്ടിലേക്ക്.ടക്ക് ,ടക്ക് ,ടക്ക്  ശബ്ദം ചെവിയില ഇരച്ചു വന്നു .സില്വിയ രാജകുമാരന്മാരെ കാണാൻ തുടങ്ങി .പുലര്ച്ചെ അമ്മംമയോടോത് പല്ലേൽ പോവുമ്പോ ത്രെസ്യകുഞ്ഞമ്മേടെ മോല്  റോസേ മര്യ്യേം  കൂട്ടി .വികാരിയച്ചനോട്‌  കുംബസരിക്കുംപോഴും   അവളുടെ ആശങ്ക  രാജകുമാരന്മാരുടെ നീല കണ്ണുകളെ  കുറിച്ചായിരുന്നു കര്താവിനോട് പ്രര്തികുമ്പോൾ അവൾ ചോദിച്ചു ചൊമപ്പ് നിരത്തിലെ മഞ്ഞ നിരതിലേം  രാജകുമാരന്മാരുടെ കണ്ണുകൾക്ക്‌  നീല നിറമാണോ ഈശോയെ ...........................കണ്ണടച്ച്  തുറക്കുന്നതിനിടെ   സില്വിയയുടെ  കണ്ണുകളുടെ കാൻവാസിൽ  വിരിഞ്ഞ ചിത്രങ്ങളില  രാജകുമാരന്മാര്  കണ്പീളികൾ  ചിമ്മിച്ചു തുറക്കുന്നത് പോലെ തോന്നി .നീല നിറം തന്നെ നീല നിറം  ........
                     സില്വിയ  പള്ളി  ഉദ്യാനത്തിലൂടെ  നടന്നു  വീട്ടിലെത്തി .അവളുടെ  ഉദ്യാനത്തിലെ  പൂക്കൾ  വിരിഞ്ഞു .അമ്മാമ്മ  ഒച്ചയിടുന്നതിനു  മുൻപേ  അകത്തേയ്ക്ക്  കയറി  വിശേഷം  പറയാം .പള്ളീലെ   വിശേഷങ്ങൾ  പറയുന്നതിനിടക്ക്    സില്വീടെ  രാജകുമാരന്റെ  നീലകന്നുകളെ   കുറിച്ച്   അവൾ  അമ്മാമ്മയോടു  വാതോരാതെ  സംസാരിച്ചു .പിന്നീടവൾ  പുസ്തകം  അടുക്കി  വെയ്ക്കുന്നതിലേക്ക്‌  തിരിഞ്ഞു .അവളുടെ  ഓർമ്മകൾ  ശാപമേറ്റു  തവളകുഞ്ഞായി  മാറിയ  രാജകുമാരന്റെ  കഥയിലെക്കായി .രാജകുമാരി ച്ചുംബിച്ചപോൾ  തിരികെ  രാജകുമാരനായി  മാറിയത് എന്തധിശയമായിരികുന്നു .പിന്നേം  ഉണ്ട്  രാജകുമാരന്റെം  കുമാരിടെം  കഥ .റോസ്  മരിടെ  പെട്ടീലിരികുന്ന  പുസ്തകങ്ങളില് ധാരാളം  രാജകുമാരന്മാരുടെ  കഥകളുണ്ട് .അതീന്നൊരു  നീലക്കന്നുള്ള  രാജകുമാരനെ  തപ്പിയെടുക്കണം .
                         ഉച്ചയൂണ്  കഴിഞ്ഞു  ഉദ്യാനത്തിലെ  കാറ്റ്  ഉള്ളിലേക്ക്  വീശി .അമ്മാമ്മ  താഴെ  പായ  വിരിച്ചുരങ്ങുകയായിരുന്നു .തലയണയ്ക്കടുത്ത്  വേദപുസ്തകവും  കുരിശുമാലയും  സസൂഷ്മം  ഇരുന്നു .സില്വിയ  ഉദ്യാനത്തിലെ  ചെരിമാരത്തിന്റെ   ചുവട്ടിൽ  നിന്ന്   ദൈസി  പൂക്കളെ  നോക്കി  നിന്ന് .പതിയെ  പതിയെ  രാജകുമാരന്റെ  കുതിര കുളമ്പടി  ശബ്ദം  ചെവിയിലേക്ക് കയറി .ശബ്ദം  ഉച്ചതിലായിട്ടും  ചെവി പൊത്താൻ തോന്നീല  രാജകുമാരന്മാര്  വരട്ടെ എന്ടടുക്കലേക്ക്  .അവൾ ഓർത്തു .ദൈസ്യ്  പൂവിന്റെ  ചുവട്ടിലിരുന്നു .പോക്രോം ,പോക്രോം  കരയുന്ന  തവള കുട്ടനെ  കണ്ടപ്പോൾ സില്വിക്കത്തു  ശപികപെട്ട  രാജകുമാരനായി  തോന്നി . ഒന്നെടുത്തു  മൃദുവായി  ച്ചുംബിചാലോ  അവൾ  ആലോചികാതിരുന്നില്ല .തവളയെ  പിടിക്കാൻ  തുനിജപ്പോ  മുറവിളി കേട്ടെനീട്ട  ദാസനെ  പോലെ അമ്മാമ്മ  വീടുമുട്ടതെതി  .കുരിശു  വരയ്കുന്നതിനിടെ  അമ്മാമ്മയുടെ  അവസാന കൂദാശ  സില്വീീദെ ചെവിയിലെത്തി .നീയാണ് കര്ത്താവിന്റെ മണവാട്ടി .ഞെട്ടിത്തിരിഞ്ഞ  സില്വിയയുടെ  കണ്ണുകള നിറഞ്ഞിരുന്നു .അവളുടെ  കലങ്ങിയ  ചെമ്ബാൻ കണ്ണുകളുടെ കാന്വാസ്സിൽ  ചാലിച്ച  മഞ്ഞയും ചെമപ്പും പട്ടുടുത്ത രാജകുമാരന്മാരുടെ നീലകന്നുകളിൽ നിന്നും  കന്നുനീര്തുള്ളികൾ തുളുമ്പി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ